2010, ഡിസംബർ 22, ബുധനാഴ്‌ച


ഇപ്പം ഇന്ത്യ ഭരിക്കണതാരാ?


"ഫോര്‍ ദ പീപ്പിള്‍ ബൈ ദ പീപ്പിള്‍
ഓഫ്‌ ദ പീപ്പിള്‍ ..." ഉമ്മറത്തെ ചാര് കസേരയില്‍ കിടന്നു പഠിക്കുകയായിരുന്ന കുഞ്ഞുമോനോട്‌ ഉപ്പുപ്പ ചോദിച്ചു
" ആട്ടെ, ഇപ്പം ഇന്ത്യ ഭരിക്കണതാരാ?"

ഉമ്മ ചായയും കൊണ്ട് വന്നു ജനല് തുറന്നിട്ട്‌ പോയി.
അപ്പുറത്തെ മുറിയില്‍ നിന്നും ടെലെ വിഷനിലെ ശബ്ദമുയര്‍ന്നു.
'കോടികളുടെ അഴിമതിയ്ക്ക് ജെ പി സി അന്വേഷണം വേണമെന്ന ജനങ്ങളുടെ ആവശ്യം തള്ളി പാര്‍ ലമെന്റ് സമ്മേളനങ്ങള്‍ ഒച്ച വെച്ച് പിരിഞ്ഞു.
രഹസ്യ സംഭാഷണം ചോര്തിയതിനെ കുറിച്ച റ്റാറ്റയുടെആവശ്യം അന്വേഷിച്ചു.'

ഉപ്പുപ്പ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കുഞ്ഞുമോന്‍ വായന നിര്‍ത്തി.
"ഇന്ത്യ ഭരിക്കനത് ഇപ്പം ഇന്ത്യ ഭരിക്കനത്... അത് നമ്മള്‍ക്ക് പഠിക്കാനില്ല"

വ്യാജ വിചാരം

ഒരു ചിപ്സ് എടുത്തു ചവച്ച് കാരണവര്‍ ആരാഞ്ഞു.
"പയ്യനെന്താ പണിഎന്ന് പറഞ്ഞെ ?"
അവന്‍ ക്ലാര്‍ക്കാ ,
അതും പി എസ് സീടെ റാങ്ക് വാങ്ങിച്ചല്ലേ കേറീത്.. "
വിവാഹം ഉറപ്പിക്കാന്‍ വന്ന
പെണ്‍വീട്ടുകാര്‍ഒന്നൊന്നായി എണീറ്റു.
പടിയിറങ്ങാന്‍ നേരം വേറൊരു കാരണവര്‍ പറഞ്ഞു.
"ഒന്നന്വേഷിപ്പിക്കണം..."

ഷാഹിന


നാലാം ക്ലാസ്സില്‍ ആ പിരീഡ് സാറ് വന്നില്ല .
ഒരു ചോക്ക് കഷണം ഷാഹിന യ്ക്ക് കൊടുത്തു കൊണ്ട് ദിലീപ് പറഞ്ഞു.
"എടീ, ഞാനായിരുന്നു ഇന്നലെ ചോക്ക് കട്ടത്.
സാറിന്റെ അടി പേടിച്ചാണ് ആ നാസറിന്റെ പേര്..."
അവന്‍ മുഴുമിപ്പിക്കുന്നതിനു മുന്പ്
അവള്‍ ഹെഡ് മാഷിന്റെ മുറിയിലേക്ക് ഓടി.
"സാറേ, നാസര്‍ അല്ല ദിലീപ് ആയിരുന്നു ചോക്ക് കട്ടത്."
"നീയെന്തിനാടി അവനെ അടിച്ചത്?" സാര്‍ പെട്ടെന്ന് ചൂടായി.
" ങേ !" അവള്‍ക്കൊന്നും മനസ്സിലായില്ല .
സാറ് ചൂരലെടുത്തു. " നീയെന്തിനാ അവനെ അടിച്ചതെന്ന്... ?"