2009, ഡിസംബർ 10, വ്യാഴാഴ്ച
കമിതാക്കള്‍
ഡാനിയല്സെല്ലിന്റെ അകത്തളത്തില്‍ ഇരുന്ന
പോസിറ്റീവ് ഇലക്ട്രോടിനു
നെഗറ്റീവ് ഇലക്ട്രോടിനോട് കലശലായ പ്രണയം തോന്നി ...
ദൂതുമായി പോകാന്‍ ഒരു ഹംസവും
വരാത്തത് കൊണ്ട് പുള്ളിക്കാരന് പ്രണയിനിയോട് നേരിട്ടു കാര്യം പറഞ്ഞു .
പോസിടിവിനെ ഒരു അപരാധിയെ എന്ന വണ്ണം
നോക്കികൊണ്ട് തുടുത്ത മുഖത്തോടെ നെഗറ്റീവ് മൊഴിഞ്ഞു:
"പാടില്ല ! ഇതു പാടില്ല "
"എന്തുകൊണ്ട് പാടില്ല ?"
"ജീവിത ലക്ഷ്യം മറന്നു നാം വിവാഹിതരായി
നമ്മുടെ ലോകത്തേയ്ക്ക്
ചുരുങ്ങിയാല്‍ പിന്നെ ജീവിക്കുന്നതെന്തിനു ?"
ആ ചോദ്യത്തിന് വേവ് ലെങ്ങ്ത് കൂടുതലായിരുന്നത് കൊണ്ടാവണം ഫ്രീക്വെന്‍സി
കുറവായിരുന്നു...
"ശരിയാണ്.,നമുക്കു വിവാഹിതരാകേണ്ട !
മരണം വരെ നമുക്കു
കമിതാക്കള്ആയിരിക്കാം .വെറും കമിതാക്കള്‍..."
മഴ പെയ്തു തെളിഞ്ഞ ആകാശത്തിന്റെ ശോഭയോടെ പോസിറ്റീവ്
നെഗടീവിനു നേര്‍ക്ക് കൈകള്‍ നീട്ടി
നെഗടിവിന്റെ മുഖ്ത്തും ഒരു ചിരി തെളിഞ്ഞു കത്തി .
സര്ക്യുടില് ഒരു ബള്‍ബും..
സ്വാതന്ത്ര്യം
അന്നൊരു ആഗസ്റ്റ് പതിനാലാം തീയതി
അര്‍ദ്ധ രാത്രി ഇന്ത്യയില്‍
പടക്കത്തിന്റെ പ്രാകൃത രൂപം
കുറേ പൊട്ടിച്ചിട്ടുണ്ടാകും
സര്‍വരും സന്തോഷത്താല്‍ മതിമറന്നു
തുള്ളിച്ചാടിയ കൂട്ടത്തില്‍
മുണ്ട് പോലും
മറന്നു തിമിര്‍ത്തവരും ഉണ്ടാകും !
സ്വാതന്ത്ര്യം തന്നെയമൃതവും ജീവിതവും...
ഇന്നാണ് സ്വാതന്ത്ര്യം കിട്ടിയതെങ്കില്
ഞാനും അക്കൂട്ടത്തില്‍ ചേര്‍ന്ന്
നെഗളിചേനെ...
എങ്കിലും മുണ്ട് , സ്വാതന്ത്ര്യം ഏതു വേണമെന്ന
ചോദ്യം ഉദിച്ചുയര്‍ന്നാല്‍ ,
"എനിക്ക് പാരതന്ത്ര്യം മതി ,
എനിക്കെന്റെ മുണ്ട് മതി..."
ബിസിനസ്
"പണമില്ലെങ്കില്‍ പഠിക്കാനെന്നും പറഞ്ഞു
ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് എന്തിന്?"
അഡ്മിഷന് വേളയില്‍ ഉയര്‍ന്ന് കേട്ട ചോദ്യം
അവന്റെ മനസ്സില്‍ തിരമാലകളുയര്‍ത്തി.
പെട്ടെന്ന് ഉള്ളില്‍ വിപ്ലവം ഉറഞ്ഞുകൂടി
"പണം ഇല്ലാത്തവന് പഠിക്കണ്ടേ..?
"എന്തിന് ?"
അതും ചോദ്യമാണ് .
അവന് തന്നോട് തന്നെ ചോദ്യം ആവര്‍ത്തിച്ചു .
ഒടുവില്‍ സമൂഹം അവനെ പഠിപ്പിച്ച ഉത്തരം പറഞ്ഞു.
"പണമുണ്ടാക്കാന്‍....."